Skip to main content

ഈ വിജയം ഞങ്ങള്‍ കോവിഡ് പോരാളികള്‍ക്ക് സമര്‍പ്പിക്കുന്നു: മന്‍പ്രീത് സിങ്

       
            മൻപ്രീത് സിങ്


ഒളിംപിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് പൊന്നിന്റെ വിലയുള്ള വെങ്കലം. കരുത്തരായ ജർമ്മനിയെ തോല്പിച്ചത് നാലിനെതിരെ അഞ്ച് ഗോളുകൾക്ക്. ഇന്ത്യയ്ക്കായി സിമ്രൻ ജിത് സിങ് ഇരട്ട ഗോളുകൾ നേടി. ഹാര്‍ദ്ദിക്, ഹര്‍മന്‍ പ്രീത്, രൂപീന്ദര്‍ പാല്‍ എന്നിവരും ഗോള്‍ നേടി.

ഒരു സമയത്ത് രണ്ട് ഗോളുകൾക്ക് പിന്നിലായ ശേഷമാണ് ഇന്ത്യയുടെ അവിസ്മരണീയ തിരിച്ചു വരവ്. വെങ്കല മെഡൽ നേടിയതോടെ 41 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമായത്. 1980 ലെ മോസ്കോ ഒളിംപിക്സിലാണ് പുരുഷ ഹോക്കിയിൽ ഇന്ത്യ അവസാനം മെഡല്‍ നേടുന്നത്. അന്നത്തെ ആ സ്വര്‍ണ്ണമെഡല്‍ തന്നെയായിരുന്നു  ഹോക്കിയിൽ അവസാനം ലഭിച്ച മെഡലും.


ടോക്കിയോയില്‍ വെങ്കലം നേടിയതോടെ ഹോക്കിയില്‍ ഇന്ത്യയുടെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ചെത്തിയ സൂചനകളാണ് കായിക ലോകത്തിന് ഇന്ത്യ നല്‍കുന്നത്.

നിരവധി പ്രമുഖരും ആരാധകരും സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് ആശംസ നല്‍കി

1980ന് ശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിംപിക് മെഡല്‍ നേടുന്നത്. ഒരുവേള 1-3ന് പിന്നിട്ടുനിന്ന ശേഷം അതിശക്തമായ തിരിച്ചുവരവില്‍ ജയിച്ചുകയറുകയായിരുന്നു നീലപ്പട. മലയാളി ഗോളി പി ആര്‍ ശ്രീജേഷിന്‍റെ മിന്നും സേവുകള്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി.    

ആദ്യ ക്വാര്‍ട്ടറില്‍ തിമൂറിലൂടെ ജര്‍മനി ലീഡെടുത്തിരുന്നു. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തില്‍ സിമ്രന്‍ജീത് ഇന്ത്യയെ ഒപ്പമെത്തിച്ചു. വൈകാതെ വില്ലെന്‍ ജര്‍മനിക്ക് വീണ്ടും മുന്‍തൂക്കം നല്‍കി. പിന്നാലെ ഫര്‍ക്കിലൂടെ ജര്‍മനി 3-1ന്‍റെ വ്യക്തമായ ആധിപത്യം നേടുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷം ഇരട്ട ഗോളുമായി തിരിച്ചെത്തുന്ന ഇന്ത്യയെയാണ് ടോക്കിയോയില്‍ കണ്ടത്. 

Comments

Popular posts from this blog

കാരായി രാജനും കാരായി ചന്ദ്രശേഖരനും കണ്ണൂർ ജില്ലയിൽ പ്രവേശിക്കാം; ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി ഹൈക്കോടതി

  തലശ്ശേരി ഫസൽ വധക്കേസിൽ പ്രതികളായ കാരായി ചന്ദ്രശേഖരനും രാജനും ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി ഇളവ് അനുവദിച്ചു. ഇരുവർക്കും മൂന്നുമാസം കഴിഞ്ഞ് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാം. നിലവിലെ നിയന്ത്രണം മൂന്നു മാസംകൂടി തുടരും. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.  എറണാകുളം ജില്ല വിട്ടു പോവരുതെന്ന ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയാണ് ഇരുവരും കോടതിയെ സമീപിച്ചത്. ഇളവ് അനുവദിക്കരുതെന്ന സിബിഐയുടെ ആവശ്യം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അശോക് മേനോൻ്റെ ഉത്തരവ്. എറണാകുളം ജില്ല വിട്ടു പോവരുതെന്ന വ്യവസ്ഥയിലാണ് കോടതി 2013 ൽ ഇരുവർക്കും ജാമ്യം അനുവദിച്ചത്.  കേസിൽ ഹൈക്കോടതി തുടരന്വേഷണം നിർദേശിച്ചതിനാൽ വിചാരണ നീട്ടിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ടന്നും കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നത് തടയേണ്ടതില്ലന്നും ഹർജിക്കാർ ബോധിപ്പിച്ചു. പ്രതികൾ വിചാരണ നീട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും ഇളവ് നൽകരുതെന്നുമായിരുന്നു സിബിഐയുടെ വാദം.

കോവിഡ് മരണ കണക്കുകള്‍ വെബ്‌സൈറ്റില്‍ : വിവരങ്ങളറിയാന്‍ ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍

സംസ്ഥാനത്തെ കോവിഡ് 19 മരണങ്ങളുടെ വിവരങ്ങളറിയാന്‍ പുതിയ കോവിഡ് 19 ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു 

സ്വര്‍ണക്കടത്തിന് വിദേശ വനിതകളും; കോണ്‍സല്‍ ജനറലിനെതിരെ സ്വപ്‌നയുടെ മൊഴി

                                      തിരുവനന്തപുരം നയതന്ത്ര ചാനല്‍ സ്വര്‍ണ്ണക്കടത്ത് വിവാദമായ നയതന്ത്ര ചാനല്‍ വഴി നടന്ന സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യ സൂത്രധാരന്‍ യുഎഇ കോണ്‍സുലേറ്റ് മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിയാണെന്ന് സ്വപ്ന സുരേഷിന്റെ മൊഴി. സ്വര്‍ണ്ണക്കടത്തില്‍ അറസ്റ്റിലായി ജലിലില്‍ കഴിയുന്ന സ്വപ്നയും കേസിലെ കൂട്ടുപ്രതിയായ സരിത്തിന്റെയും മൊഴികളില്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിയുടെ പേരുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഡോളര്‍ കടത്തു കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കു നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിന് നല്‍കിയിരിക്കുന്ന മറുപടിയിലാണ് മുന്‍ കോണ്‍സല്‍ ജനറലിനെതിരായ പരാമര്‍ശം. കേരളത്തിലേക്ക് സ്വര്‍ണം കടത്താന്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി വിദേശ വനിതകളെ ഉപയോഗിച്ചിരുന്നതായും സ്വപ്‌നാ സുരേഷ് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. മൊറോക്കോ, ഈജിപ്ത്, യുഎഇ സ്വദേശികളായ 3 വനിതകള്‍ കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശപ്രകാരം സ്വര്‍ണം കടത്തി. ഇങ്ങനെ മൂന്നു തവണകളായി സ്വര്‍ണം കേരളത്തിലേക്ക് കടത്തിയതായി...